2010, ജൂലൈ 18, ഞായറാഴ്‌ച

ബ്ലോഗിങ് വിരസമാണോ ?



പുതു തലമുറയുടെ പ്രത്യേകതകളില്‍ പ്രധാനപ്പെട്ട ഒന്ന് അവര്‍ക്ക് ഒന്നിനും സമയം തികയാറില്ല എന്നതാണ് . ശരിയാണോ ?

എന്റെ ചെറുപ്പകാലത്ത്
( ഒരു ഇരുപത്തി മൂന്നു വര്ഷം പിന്നോട്ട്ആലോചിക്കുക )വീടിന്റെ മുന്‍ വശത്ത് റോഡിന്റെ അരികിലുള്ള ഒരു കലുങ്കില്‍ ഇരുന്നു കയ്യില്‍ കിട്ടിയ വാരികകളും പുസ്തകങ്ങളും ഒക്കെ വായിച്ചു സമയം ' കൊന്നിട്ടുണ്ട് '.ശനി ഞായര്‍ ദിവസങ്ങളില്‍ ഉറങ്ങി സമയം കളഞ്ഞിട്ടുണ്ട് .വൈകിട്ടുള്ള ചില കളികളാണ് ആകെയുള്ള നേരം പോക്ക് . ടി വി ഇല്ല. റേഡിയോ ഉണ്ടെങ്കിലും ചലച്ചിത്ര ഗാനങ്ങള്‍ അല്ലാതെ മറ്റൊന്നും കേള്‍ക്കാറില്ല . അന്ന് ബസ്സുകള്‍ കുറവാണ് . ഇടക്കിടക്കൊക്കെയെ മറ്റു വാഹനങ്ങളും കടന്നു പോകാറുള്ളൂ . (ഇന്ന് റോഡിന്റെ അരികില്‍ നിന്നാല്‍ എപ്പോ വണ്ടി തട്ടി എന്ന് ചോദിച്ചാ മതി )

അന്ന് സ്കൂളില്‍ പഠിക്കുവാന്‍ അധികമൊന്നുമില്ല . ഉള്ളത് മുഴുവന്‍ ക്ലാസ്സില്‍ ഇരുന്നു തന്നെ പഠിക്കാനുള്ളതെ ഉള്ളൂ ... ഇന്നത്തെ എല്‍ കെ ജി കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ അന്ന് അഞ്ചാം ക്ലാസുകാരന് പോലും ഇല്ല . ഇപ്പോഴത്തെ തലമുറയ്ക്ക് വിജ്ഞാനത്തിന്റെ വിസ്ഫോടനത്തെയാണ് അഭിമുഖീകരിക്കേണ്ടത് . എങ്ങനെ സമയം തികയും ?.


സമയം കിട്ടിയിട്ട് വേണം അവര്‍ക്ക് കളിക്കുവാനും സൊറ പറയുവാനും ടി വി കാണുവാനും .(പഴയ തലമുറ വെറുതെ ഉറങ്ങി പാഴാക്കിയതും ഈ 'സമയം' തന്നെ )

ഈ തലമുറയ്ക്ക് എങ്ങനെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാനുള്ള മനസ്സാന്നിധ്യം ലഭിക്കും .എങ്ങനെ പ്രശ്നങ്ങളെ ആഴത്തില്‍ വിലയിരുത്തും . ആത്മഹത്യാ നിരക്കില്‍ കേരളം മുന്പന്തിയിലാണെന്ന കാര്യം രഹസ്യമൊന്നുമല്ല .വൈജ്ഞാനിക മുന്നേറ്റം നേടിയ ഒരു സമൂഹത്തില്‍ ഇത് എന്ത് കൊണ്ട് സംഭവിക്കുന്നു . പുതു തലമുറയുടെ ചിന്തകളും , പ്രവര്‍ത്തനങ്ങളും തങ്ങളിലേക്ക് ചുരുങ്ങുന്നു എന്നതിന്റെ പരിണിത ഫലമാണ് ഇതെന്ന്നു ചില വിദഗ്ദ അഭിപ്രായവുമുണ്ട് . പഴയ തലമുറയിലെ കൂട്ട് കുടുംബ സമ്പ്രദായം ഏറെക്കുറെ അസ്തമിച്ചിരിക്കുന്നു . അവിടെ പ്രശ്നങ്ങളിലും , വേദനകളിലും ഇടപെടുവാന്‍ ഒരാള്‍ ഉണ്ടാകുമായിരുന്നു എന്നതു യാതാര്ത്യമാണ് . ഇന്നത്തെ അണുകുടുംബങ്ങളില്‍ പ്രശ്നങ്ങളും വേദനകളും പുകഞ്ഞു പൊട്ടിത്തെറിക്കുകയാണ് . അത് സമൂഹം മനസ്സിലാക്കി പ്രതി വിധി തേടുന്നില്ല എങ്കില്‍ നമ്മുടെ മക്കളും ഇതിന്റെ ഇരകളാകുമെന്നു തിരിച്ചറിയണം .

തൊട്ടടുത്ത്‌ താമസിക്കുന്നവനോടുള്ള പരിഗണന വെറുമൊരു ഹലോയിലോ ചിരിയിലോ ഒതുങ്ങുന്നത് സമയക്കുറവിന്റെ പ്രശ്നമാണോ ?

സാമൂഹിക പ്രതിബദ്ധതയ്ക്ക് , പ്രബുദ്ധതക്ക് പേര് കേട്ട നാടാണ് കേരളം . ഇപ്പോള്‍ സമകാലിക സംഭവങ്ങള്‍ അതിനു കളങ്കം വരുത്തിയിരിക്കുന്നു . യുവാക്കളുടെ സമരോല്സുകതയെ വിദഗ്ദമായി ചൂഷണം ചെയ്യപ്പെട്ടിരിക്കുന്നു . അരക്ഷിതാവസ്ഥയുള്ളവരാണ് തങ്ങളെന്ന് അവരെ വിശ്വസിപ്പിക്കുവാന്‍ ചില വാചകക്കസര്തുകള്‍ക്ക് സാധിക്കുന്നു .


യുവജനങ്ങള്‍ക്ക് മുന്‍പില്‍ നടക്കേണ്ടവര്‍ അവരെ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നില്ല എന്നാണു കരുതേണ്ടത്.

നമ്മുടെ കോളേജ്‌ കാംപസ്സുകള്‍, മുന്‍പ് സമൂഹത്തിനു പ്രതീക്ഷയുള്ളവരെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു . പിന്നീട് സമൂഹത്തിനു മുന്നില്‍ നടന്നവര്‍ അവരായിരുന്നു .ഇന്ന് എല്ലാ അധാര്‍മ്മിക , അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പില്‍ യുവത്വമല്ല കൌമാരം തന്നെ ഉണ്ടെന്നുള്ളത് ഞെട്ടലുളവാക്കുന്നു.


പുതു തലമുറ ആകെ മാറിയിരിക്കുന്നു . എവിടെയും അത്യാവേശം കാണിച്ചു പിന്തിരിയുന്ന പ്രവണതയാണ് കാണുന്നത് . മുന്‍ പിന്‍ നോക്കാത്ത പ്രവര്‍ത്തനങ്ങളും വാക്കുകളും അവരെ കുഴപ്പത്തിലാക്കുന്നു . എവിടെയും നിരാശയുടെ വാക്കുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത് . നമ്മള്‍ അതിനൊക്കെ വിധിക്കപ്പെട്ടവരാണെന്ന മുന്‍ വിധി പുതു തലമുറയില്‍ ആഴത്തില്‍ ഇറങ്ങിയിരിക്കുന്നു .

ബ്ലോഗ്‌ രംഗത്ത് സജീവമാകുവാന്‍ പുതു തലമുറയ്ക്ക് സമയം കണ്ടെതിക്കൂടെ ? സമയം കിട്ടില്ല എന്ന മറുപടിയാണ് ഉള്ളതെങ്കില്‍ , മനസ്സിലാക്കുക സമയക്കുറവ് നമ്മള്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയല്ല . മറ്റുള്ളവര്‍ വായിക്കുന്ന ഒരു വിഷയത്തെ കുറിച്ചാണ് താന്‍ എഴുതുന്നത്‌ എന്ന ബോധം ആ വിഷയത്തില്‍ കൂടുതല്‍ ഇറങ്ങി ചെന്ന് പഠിച്ചു എഴുതുവാന്‍ സഹായിക്കുമെന്നത് നിസ്സാര കാര്യമല്ല .മുന്‍ തലമുറ ജീവിച്ച വഴികള്‍ പുതു തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുകയാണെന്നു തിരിച്ചറിയുക . നമ്മുടെ മുന്നില്‍ സമയം കാത്തു നില്‍ക്കുന്നില്ല . സമയക്കുറവു നമ്മുടെ പ്രായത്തിന്റെയും , ആഗ്രഹങ്ങളുടെയും സൃഷ്ടിയാണ് .

സാമൂഹികമായ അവബോധം സമൂഹത്തെ കുറിച്ചുള്ള ചിന്തകളില്‍ നിന്നും , ഇടപെടലുകളില്‍ നിന്നുമേ ഉടലെടുക്കൂ ..

ബ്ലോഗ്‌ രംഗം വിരസമല്ല , പുതുമകളും ചിന്തകളും അതിനു ആവേശം പകരും .വിഷയങ്ങള്‍ എമ്പാടുമുണ്ട് . യുവത്വം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും പങ്കു വെക്കേണ്ടത് യുവാക്കള്‍ തന്നെയാണ് . യുവത്വത്തെ നേര്‍വഴി കാണിക്കേണ്ടത് യുവാക്കളുടെയും ആവശ്യമാണ്‌ .ഒപ്പം ബ്ലോഗ്‌ രംഗത്തെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുവാനുംതയ്യാറാകുക . യുവ സമൂഹം പ്രതീക്ഷകളുടെ നാളങ്ങളാണ് . ബ്ലോഗ്‌ ലോകത്തു നിങ്ങള്‍ക്കു ഒത്തിരി ചെയ്യുവാനുണ്ട് . നിങ്ങളുടെ അസാന്നിദ്ധ്യം ഒരു പക്ഷേ ബ്ലോഗ്‌ ലോകത്തെ വിരസമാക്കും .







You Don't Need To Login To Add A Comment, feel cool to add your name at comment box below...

2010, ജൂലൈ 4, ഞായറാഴ്‌ച

കൈ വെട്ടിയത് കാടത്തം



ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിമാറ്റി

മൂവാറ്റുപുഴ: ചോദ്യപേപ്പറില്‍ അവഹേളനപരമായ പരാമര്‍ശമുള്ള ചോദ്യം തയ്യാറാക്കിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനെ ഒരുസംഘം ആളുകള്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. മുവാറ്റുപുഴയില്‍ വെച്ച് രാവിലെ പള്ളിയില്‍ പോയി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം.

രണ്ട് കൈയ്യിനും സാരമായി പരിക്കേറ്റു. ഒരു കൈപ്പത്തി വെട്ടേറ്റ് അറ്റുപോയി. വാഹനത്തിലെത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയത്. ആസ്​പത്രിയിലെത്തിച്ച ജോസഫിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പം പള്ളിയില്‍ നിന്ന് വരുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് പുറത്തിറക്കി വീട്ടുകാരെ മര്‍ദ്ദിച്ച ശേഷമാണ് ജോസഫിനെ വെട്ടിയത്.

സംഘത്തില്‍ എട്ടോളം പേര്‍ ഉണ്ടായിരുന്നതായി ജോസഫിന്റെ സഹോദരി സ്‌റ്റെല്ല പറഞ്ഞു. കോടാലി, വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങളാണ് ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നതെന്നും സ്‌റ്റെല്ല പറഞ്ഞു. റോഡില്‍ നിന്ന് വീട്ടിലേക്ക് കയറുന്നതിനിടെയാണ് മാരുതി ഓമ്‌നിയിലെത്തിയ സംഘം ആക്രമണം നടത്തിയത്. ജോസഫിനെ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആസ്​പത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ബികോം രണ്ടാം സെമസ്റ്റര്‍ മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരിലാണ് ജോസഫ് ആരോപണ വിധേയനായത്. മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചോദ്യം തയ്യാറാക്കിയതിന്റെ പേരിലായിരുന്ന വിവാദം. പിന്നീട് ജോസഫിനെതിരെ മാനേജ്‌മെന്റ് നടപടിയെടുക്കുകയും എം. ജി. യൂണിവേഴ്‌സിറ്റി ഒരുവര്‍ഷത്തേക്ക് ജോസഫിന്റേയും കോളേജ് പ്രിന്‍സിപ്പലിന്റെയും അംഗീകാരം റദ്ദാക്കുകയും ചെയ്തു.

ചോദ്യപേപ്പര്‍ വിവാദമുണ്ടായപ്പോള്‍ തന്നെ നിരവധി മുസ്‌ലീം സംഘടനകള്‍ സംഭവത്തിനെതിരെ രംഗത്തെത്തുകയും ന്യൂമാന്‍ കോളേജില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ജോസഫിന് മതസംഘടനകളുടെ ഭീഷണിയും നിലനിന്നിരുന്നു.


(മാതൃഭൂമി വാര്‍ത്ത )


അധ്യാപകനെ അക്രമിച്ച സംഭവത്തില്‍ കെ.സി.ബി.സി അപലപിച്ചു‍‍

കൊച്ചി: ചോദ്യപേപ്പര്‍ വിവാദത്തിന്റെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ പ്രൊഫ. ടി.ജെ ജോസഫിനെ അക്രമിച്ച സംഭവത്തില്‍ കേരള കാത്തലിക്‌ ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) അപലപിച്ചു. ചോദ്യപേപ്പര്‍ സംഭവത്തില്‍ തെറ്റുപറ്റിയെന്ന് മനസ്സിലാക്കിയ കോളജ് മാനേജ്മെന്റ് അധ്യാപകനെതിരെ നടപടി സ്വീകരിക്കുകയും കോതമംഗലം രൂപത സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് കെ.സി.ബി.സി മാധ്യമ വക്താവ് ഫാ.സ്റ്റീഫന്‍ ആലത്തറ അറിയിച്ചു. ഇതിനു ശേഷവും അധ്യാപകനെ അപായപ്പെടുത്താന്‍ ശ്രമിച്ചത് അപലപനീയമാണ്. നിയമവാഴ്ചയും മതസൗഹാര്‍ദ്ദവും നിലനില്‍ക്കണമെന്നാണ് സഭ ആഗ്രഹിക്കുന്നതെന്നും ഫാ.ആലത്തറ അറിയിച്ചു.

( മംഗളം വാര്‍ത്ത )


രണ്ടു മതങ്ങളിലെ വിശ്വാസികളെ തമ്മിലടിപ്പിക്കുവാന്‍ ശ്രമിക്കുന്ന, പൊതു സമൂഹത്തിലെ ഒറ്റപ്പെട്ടു പോയ കാപാലികര്‍ക്കെതിരില്‍ ശക്തമായി പ്രതിഷേധിക്കുന്നു . അതോടൊപ്പം ഇസ്ലാമിന്റെ പേരില്‍ (മുസ്ലിംകളുടെ പേരില്‍ അല്ല ) ഈ സംഭവത്തെ വെച്ച് കെട്ടുവാനുള്ള 'ബ്ലോഗ്‌' ലോകത്തെ വിവരം കെട്ട (?) ചില ബുദ്ധി ജീവി വേഷക്കാര്‍ക്കെതിരിലും പ്രതിഷേധിക്കുന്നു .

മുസ്ലിംകളുടെ ഈ വിഷയത്തിലുള്ള നിലപാട് എന്താണെന്ന് പോലും മനസ്സിലാക്കാതെയുള്ള ഈ 'ആഘോഷം' പ്രതിഷെധാര്‍ഹ്ഹം .


താഴെ കാണുന്ന പ്രതിഷേധ ബ്ലോഗുകള്‍ കൂടി വായിക്കുമല്ലോ ..











ഇത് ചെയ്തത് ഏതെന്കിലും മുസ്ലിം നാമ ധാരികളാണെന്കില്‍ ഒരിക്കല്‍ കൂടി ചോദ്യ പേപര്‍ വിവാദവുമായി ബന്ധപ്പെട്ട എന്റെ മറ്റൊരു ബ്ലോഗ്‌ പോസ്റ്റ്‌ ശ്രദ്ധയില്‍ പെടുത്തുന്നു. താഴെ വായിക്കുക :



You Don't Need To Login To Add A Comment, feel cool to add your name at comment box below...