2010, ജൂൺ 26, ശനിയാഴ്‌ച

എന്തിനിത്രയും കൂട്ടുകാര്‍ ?




സോഷ്യല്‍ മീഡിയകളുടെ കടന്നു വരവ് ' നെറ്റിസന്റെ ' ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ വലുതാണ്‌ .
ഇ- മെയിലുകള്‍ അയക്കല്‍ മാത്രമായി ഇന്റര്‍നെറ്റ്‌ ഉപയോഗം
ഒരു സാധാരണ ' നെറ്റിസന്റെ 'ജീവിതത്തില്‍ ചുരുങ്ങിയിരുന്ന കാലമുണ്ടായിരുന്നതായി ഒരു ബ്ലോഗില്‍ വായിച്ചത് ഓര്‍ക്കുന്നു . ലോകത്തെ ആദ്യത്തെ മൊബൈല്‍ ഫോണിന്റെ വില ഒരു ലക്ഷത്തിലധികം രൂപയായിരുന്നു എന്നും ഒരു മിനിട്ട് കാള്‍ വിളിക്കുവാന്‍ ഏതാണ്ട് മുപ്പത്തി ആറു രൂപയോളം വിളിക്കുന്നവനും വിളിക്കപ്പെടുന്നവനും ചെലവ് വന്നിരുന്നു എന്നും വായിച്ചിട്ടുണ്ട്. ഇപ്പോള്‍ കിലോക്ക് പത്തു രൂപയ്ക്കു മൊബൈല്‍ ഫോണ്‍ കിട്ടുമെന്ന് തമാശയായിട്ടാണെന്കിലും പറയാന്‍ നമ്മുക്ക് കഴിയുന്നു .
( ചില നര്‍മ്മങ്ങള്‍ അങ്ങനെയും വായിച്ചിട്ടുണ്ട്. 'കിലോക്ക് പത്തേ' എന്ന വിളിച്ചു പറയല്‍ കേട്ടു ചെന്ന് നോക്കുമ്പോള്‍ ചാള(മത്തി ) മീനല്ല മൊബൈല്‍ ഫോണ്‍ ആണ് കിലോക്ക് പത്തു രൂപയ്ക്കു തൂക്കി കൊടുക്കുന്നത് കാണുന്നത് . )
ഫ്രീ ആയി സിം കാര്‍ഡും അണ്‍ ലിമിറ്റഡ് ഫ്രീ കോള്‍ ഓഫെറും കൊണ്ട് ഇപ്പോളിതാ നമ്മള്‍ പൊറുതി മുട്ടുന്നു .


ഇന്റര്‍ നെറ്റിന്റെ ഉപയോഗത്തില്‍ ഉണ്ടായ പുരോഗതി ഇതിനൊപ്പം തന്നെ കൂട്ടിച്ചേര്‍ക്കാം.
ഇതെല്ലാം ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് ഉണ്ടായ മാറ്റങ്ങളാണ് .
ഈ പുരോഗതി ' നെറ്റിസന്റെ ' ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് അതിരുകളില്ലാത്ത സൌഹൃദമാണ് .
ജീവിതത്തില്‍ ഒരിക്കല്‍ പോലും നേരിട്ട് കാണാത്ത,
ഫോണില്‍ കൂടി പോലും സംസാരിക്കാത്ത ആളുകള്മായിട്ടാണ് കൂടുതല്‍ സൌഹൃദങ്ങള്‍ .
ആദര്‍ശ ബന്ധമോ , ചില പ്രത്യേക വിഷയങ്ങളിലുള്ള അഭിരുചികള്‍ ഒരുമിക്കുന്നതോ ഒക്കെ ഇതിനു പിന്നില്‍ പ്രേരകമാകുന്നുണ്ട് .

അവര്‍ എഴുതുന്ന ബ്ലോഗ്‌ പോസ്റ്റുകളിലും , സോഷ്യല്‍ മീഡിയകള്‍ വഴി നല്‍കുന്ന ലിന്കുകളിലും സജീവമായി ഇടപെടുന്നു .
പ്രതികരിക്കുന്നു .നിത്യവും നാം കാണുന്ന ചങ്ങാതിമാരെ പോലെ അവരെയും പരിഗണിക്കുന്നു .

ഇതിനൊരു മറുപുറം കൂടിയുണ്ട് എന്ന് കാണാതെ വയ്യ .
സോഷ്യല്‍ മീഡിയകളിലൂടെ വളരുന്ന സൌഹൃദങ്ങള്‍ കാല ക്രമേണ മുരടിക്കുന്നത്
എന്ത് കൊണ്ടായിരിക്കാം ?
ഇത്തരം സൌഹൃദങ്ങളിലൂടെ രൂപപ്പെടുന്ന ആത്മ ബന്ധങ്ങള്‍ നൈമിഷികമായി മാറുന്നില്ലേ?

എന്താണൊരുത്തരം?

' കണ്ടിന്യൂവിറ്റി ' യുടെ പ്രശ്നമാണോ ?
അതാകാനാണ് സാധ്യതയെന്ന് തോന്നുന്നു .
നിലവിലുള്ള സൌഹൃദങ്ങള്‍ കരുത്താര്‍ജ്ജിക്കുമ്പോള്‍ തന്നെ പുതിയ സൌഹൃദങ്ങളും വളരുകയായി .
അപ്പോള്‍ നാട്ടിലുള്ള സുഹൃത്തുക്കളെക്കാള്‍ ഇന്റര്‍ നെറ്റില്‍ സുഹൃതുക്കള്ണ്ടാകുന്നു .
എല്ലാവരെയും എപ്പോഴും പരിഗണിക്കുവാന്‍ കൂടുതല്‍ സമയം കമ്പ്യൂട്ടറിന്റെ മുന്നില്‍ ചിലവഴിക്കേണ്ടി വരുന്നു. അതോടൊപ്പം ബ്ലോഗ്‌ ഉണ്ടെങ്കില്‍ അതിന്റെ കമന്റുകള്‍ക്ക് മറുപടിയും വായനകളും പഠനങ്ങളും സമയം അപഹരിക്കുന്നു . ആരെങ്കിലും ഒരു മെയില്‍ അയച്ചാല്‍ അതിനു ഒരു ചെറിയ മറുപടിയെന്കിലും അയച്ചില്ലെങ്കില്‍ ഒരു മന:പ്രയാസം സ്വാഭാവികം .
ഇതിനൊക്കെ സമയം എവിടെ ?
ഇത് നല്‍കുന്ന മാനസ്സിക പിരിമുറുക്കങ്ങള്‍ ഹൃദയത്തിനു താങ്ങാനാവാതെ വരുന്നുണ്ടോ ?

എന്താണൊരു പോംവഴി?

ഇന്റര്‍ നെറ്റ് സൌഹൃദങ്ങള്‍ കുറയ്ക്കുകയായിരിക്കും നല്ലത് എന്ന് പറയുന്നത് വേദനിപ്പിക്കുന്ന ഒന്നാണോ ?

എങ്കില്‍ ചുരുങ്ങിയ പക്ഷം പെണ്‍ സുഹൃത്തുക്കളെ എങ്കിലും ഒഴിവാക്കുക . പലര്‍ക്കും നിസ്സാരമായി തോന്നുന്ന ഒന്നാണ് ഇന്റര്‍ നെറ്റില്‍ സ്ത്രീ സുഹൃത്ത്‌ ഉണ്ടാകുക എന്നത് . എങ്ങനെയാണ് അന്യ സ്ത്രീകളുമായി സൗഹൃദം പുലര്‍ത്തുന്നത് ഒരു സത്യ വിശ്വാസിക്ക് യോജിക്കുന്നത് ? നമ്മുടെ ഭാര്യമാര്‍ വെറുതെ ഒരു പുരുഷനുമായി സൗഹൃദം പുലര്‍ത്തുന്നത് സത്യ വിശ്വാസിക്ക് യോജിക്കാവുന്ന കാര്യമാണോ ? പല 'ഇന്റര്‍ നെറ്റ് സുഹൃത്തു'ക്കളോടും ചോദിച്ചിട്ടുണ്ട് ഇക്കാര്യം . എനിക്കതിന്റെ ന്യായീകരണം മനസ്സിലാകുന്നില്ല . അത് ആകാം എന്ന് വിചാരിക്കുന്നവര്‍ക്ക് അതിന്റെ ന്യായീകരണങ്ങള്‍ ഉണ്ടാകാം .എന്നാല്‍ തിന്മയിലേക്ക് പ്രേരിപ്പിക്കുന്ന ഒരു നോട്ടമോ വാക്കോ ഒഴിവാക്കേണ്ട സത്യ വിശ്വാസികള്‍ക്ക് ഇതിനെ ന്യായീകരിക്കാനാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു . ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ വളച്ചു കെട്ടി പറയലാണ് . എന്റെ ചങ്ങാതിമാരുടെ ബുദ്ധിയും വ്യക്തിത്വവും ആത്മാഭിമാനവും ചോദ്യം ചെയ്യുവാന്‍ എനിക്കാവില്ല . അത് കൊണ്ടുള്ള ഒരു വളച്ചു കെട്ടല്‍ .


' നെറ്റിസന്റെ ' ജീവിതത്തിനെ വരും നാളുകളില്‍ കാത്തിരിക്കുന്നത് സമ്മര്‍ദ്ദങ്ങളാണ് .അതിരുകളില്ലാത്ത അന്തമില്ലാത്ത സൌഹൃദ ചങ്ങലയുടെ സമ്മര്‍ദ്ദങ്ങള്‍ .
കരുതലോടെ തീരുമാനമെടുക്കുവാന്‍ ഇനിയും സമയം വൈകിയിട്ടില്ല .....




(ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍)



You Don't Need To Login To Add A Comment, feel cool to add your name at comment box below...

2010, ജൂൺ 25, വെള്ളിയാഴ്‌ച

ഏകാന്ത ചിന്തകള്‍




ഒറ്റക്കിരുന്നു ചിന്തിക്കുക എന്നത് ഇന്നത്തെ കാലത്ത് മഹാഭാഗ്യമാണ് . തിരക്കുകള്‍ക്കും, ആരവങ്ങള്‍ക്കും , കടമകള്‍ക്കും 'അവധി' നല്‍കി സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തിന്റെ മുന്നില്‍ ആത്മഗതം നടത്തുന്ന വിശ്വാസി ദൈവത്തിനു പ്രിയങ്കരനാണ് . ഇത് വരെയുള്ള ജീവിത അനുഭവങ്ങളും പാഠങ്ങളും മുന്‍ നിര്‍ത്തി ഇനി മുന്‍പോട്ടുള്ള ചുവടു വെപ്പുകള്‍ രൂപം കൊള്ളേണ്ടത് ഇത്തരം ഏകാന്തതയുടെ അപൂര്‍വ്വ നിമിഷങ്ങളില്‍ നിന്നാണ് .

ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലിം എന്ന നിലക്കുള്ള കാഴ്ചപ്പാടുകളും സമീപനങ്ങളും ഒരു മുസ്ലിം രാഷ്ട്രതിലുള്ള മുസ്ലിമിന്റെ കാഴ്ചപ്പാടുകളില്‍ നിന്നും സമീപനങ്ങളില്‍ നിന്നും വ്യസ്തസ്തമാണ് .വിശ്വാസപരമായ ഏകീകരണം ഉണ്ടെങ്കില്‍ പോലും പ്രശ്നങ്ങളോടുള്ള സമീപനം രാജ്യ താല്പര്യത്തിനു വിരുദ്ധമായിക്കൂടാ .

കേരളത്തില്‍ മുസ്ലിം സമുദായതിനുള്ളില്‍ ധാരാളം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . ഇസ്ലാമിക പ്രബോധനം എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നാണു എല്ലാവരും അവകാശപ്പെടുന്നത് . എന്നാല്‍ ഇസ്ലാമിക പ്രബോധനം (ദഅവത്ത്) അമുസ്ലിം സഹോദരങ്ങള്‍ക്ക് ഇടയിലാണ് വേണ്ടത് . മുസ്ലിം സമുദായതിനുള്ളില്‍ വേണ്ടത് അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കുന്നതിനു വേണ്ടിയുള്ള പ്രബോധനം അഥവാ ഇസ്ലാഹ് (കേടായത് നന്നാക്കുന്ന പ്രവര്‍ത്തനം ) ആണ് .

സാങ്കേതിക പ്രയോഗങ്ങളില്‍ വിവാദങ്ങള്‍ തടഞ്ഞു നിന്നാല്‍ സമുദായ പുരോഗമനമാണ് തടസ്സപ്പെടുക . എല്ലാവരും നന്നായിട്ട് ഞാന്‍ മാറാം എന്നതിനേക്കാള്‍ മാറ്റത്തിന്റെ തുടക്കം ഞാനാകാം എന്ന ചിന്താഗതിയോടെ മുന്നിട്ടിറങ്ങുന്നത് കരണീയമായി തോന്നുന്നു . എന്നാല്‍ അടിസ്ഥാന വിശ്വാസ ആചാരങ്ങളില്‍ പിഴവ് പറ്റിക്കൂടാ. അത് പരലോകത്ത് നഷ്ടക്കാരില്‍ പെടുവാനെ ഉപകരിക്കൂ .

വൃദ്ധനായ ഒരാള്‍ ( നാടന്‍ ഭാഷ പറഞ്ഞാല്‍ കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന ഒരാള്‍ ) പ്രവാചകന്റെ (സ) സന്നിധിയില്‍ വെച്ച് സത്യവിശ്വാസം സ്വീകരിച്ചു .അദ്ദേഹം (റ) ചോദിച്ചു : അല്ലാഹുവിന്റെ ദൂതരെ ഞാന്‍ ഇനി എന്താണ് ചെയ്യേണ്ടത് ? പ്രവാചകന്‍ (സ) അരുളി : താന്കള്‍ വിജ്ഞാനം കരസ്ഥമാക്കുക .

പരിശുദ്ധ ഇസ്ലാമില്‍ വിജ്ഞാനത്തിനുള്ള സ്ഥാനം എത്ര വലുതാണ്‌ എന്ന് ഈ സംഭവം വ്യക്തമാക്കുന്നു . വിജ്ഞാനം സത്യ വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താണ്‌ എന്നാണു പ്രവാചകന്‍ (സ)പറഞ്ഞത് .

മനുഷ്യ ജീവിതം ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു കടക്കുന്നത് മനസ്സിന്റെ അകത്തളങ്ങളിലേക്ക് വിജ്ഞാനത്തിന്റെ വെള്ളി വെളിച്ചം പ്രവേശിക്കുംപോളാണ് . നിരന്തരമായ വായനകളും പഠനങ്ങളും ചര്‍ച്ചകളും മാനസികമായ ക്ഷീണം നല്‍കുമ്പോള്‍ , അല്‍പ നേരം തിരക്കുകള്‍ക്കും, ആരവങ്ങള്‍ക്കും , കടമകള്‍ക്കും 'അവധി' നല്‍കി ഒറ്റക്കിരിക്കുവാന്‍ സമയം കണ്ടെത്തി ഇത് വരെയുള്ള ജീവിത അനുഭവങ്ങളും പാഠങ്ങളും ഇനി മുന്‍പോട്ടുള്ള ചുവടു വെപ്പുകളും ഇത് വരെ വന്ന പാളിച്ചകളും ദൈവം സാക്ഷിയായി ചിന്തിച്ചു നോക്കൂ .വിജ്ഞാനവും വിവേകവും സമ്മേളിക്കുന്ന നിമിഷങ്ങളാണ് അവ .
ആത്മാര്‍ഥമായ പ്രാര്‍ഥനകള്‍ കൂടിയുണ്ടെങ്കില്‍ ഇത്തരം പുനര്‍ വിചിന്തനങ്ങള്‍ നല്‍കുന്ന ഊര്‍ജ്ജവും ആത്മ വിശ്വാസവും മുന്‍പോട്ടുള്ള ജീവിതത്തിനു കരുത്താകും എന്നതില്‍ സംശയമില്ല.

(ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍)



You Don't Need To Login To Add A Comment,
feel cool to add your name at comment box below...